“സ്കൂൾ പഠനകാലം മുതൽ ഞാൻ വായിക്കുന്ന പത്രമാണ് ദീപിക. വളരെ കൃത്യമായ നിലപാടുകളുള്ള, സത്യം മാത്രം എപ്പോഴും റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന, വാർത്തകളെ വളച്ചൊടിക്കാത്ത പത്രമാണ് ദീപിക എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.
ദീപികയുടെ എഡിറ്റോറിയലുകളും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കുറെ നാളുകളായി ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും മനോഹരമായ എഡിറ്റോറിയലുകളാണ് ദീപിക സംഭാവന ചെയ്യുന്നത്.
അത് പറയാൻ എനിക്കൊരു മടിയുമില്ല. കാരണം ഞാൻ ചില സമയത്ത് ദീപിക മാനേജ്മെന്റിനെപോലും വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട് .
ശക്തമായ നിരീക്ഷണവും വിമർശനവും എല്ലാമുള്ളതാണ് ദീപികയുടെ എഡിറ്റോറിയലുകൾ. ദീപികയുടെ 140ാം വാർഷിക പരിപാടികൾ വരുന്നു എന്നറിഞ്ഞു. ഉപരാഷ്ട്രപതി എത്തുന്നുണ്ട്. ഞാനും ഒപ്പമുണ്ടാകും. അതിൽ പങ്കെടുക്കും. വളരെ സന്തോഷം.”